ഡിസംബർ 19 ന് അന്താരാഷ്ട്ര ചെറുധാന്യ ദിനം ആയി ആചരിച്ചു വരുന്നു.മുഖ്യമായും ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭയുടെ Food And Agriculture Organisation(FAQ) 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി (International year of Millets) പ്രഖ്യാപിച്ചത്. സൂപ്പർഫുഡ് എന്നാണ് ഈ ചെറുധാന്യങ്ങൾ അറിയപ്പെടുന്നത്. ഭാവിയിൽ ഭക്ഷ്യാവശ്യങ്ങളിൽ ഇത്തരം ചെറുധാന്യങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഈ പ്രഖ്യാപനത്തിലൂടെ യു.എൻ. പ്രതീക്ഷിക്കുന്നു.
ധാന്യവിളകൾ
ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ധാന്യവിളകൾ Poaceae-gramine കുടുംബത്തിൽപ്പെടുന്നു. ഇത്തരം ധാന്യവിളകളെ പ്രധാനമായും രണ്ടായിത്തിരിച്ചിരിക്കുന്നു. സിറിയലുകൾ(Cereals) എന്നും മില്ലെറ്റു(millets)കളെന്നും. ഗ്രീക്ക്, റോമൻ വിശ്വാസങ്ങളിൽ സിരിസ് ദേവതയെ ധാന്യദാതാവായി കണക്കാക്കി ആരാധിക്കുന്നു. കൊയ്ത്തുവേളകളിൽ ധാന്യസമർപ്പണം നടത്തി സിരിസ് ദേവതയെ പ്രീതിപ്പെടുത്തുന്ന ആചാരവുമുണ്ട്. ഈ ദേവതയോടുള്ള ആരാധനയായിരിക്കാം സിറിയൽസ് എന്ന പേര് നെല്ല്, ഗോതമ്പ്, ചോളം, ജോവർ, ഓട്സ്, ബാർളിറൈസ് എന്നീ വിളകളെ ചേർത്ത് പറയുന്നത്.
ധാന്യവിളകൾ
ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ധാന്യവിളകൾ Poaceae-gramine കുടുംബത്തിൽപ്പെടുന്നു. ഇത്തരം ധാന്യവിളകളെ പ്രധാനമായും രണ്ടായിത്തിരിച്ചിരിക്കുന്നു. സിറിയലുകൾ(Cereals) എന്നും മില്ലെറ്റു(millets)കളെന്നും. ഗ്രീക്ക്, റോമൻ വിശ്വാസങ്ങളിൽ സിരിസ് ദേവതയെ ധാന്യദാതാവായി കണക്കാക്കി ആരാധിക്കുന്നു. കൊയ്ത്തുവേളകളിൽ ധാന്യസമർപ്പണം നടത്തി സിരിസ് ദേവതയെ പ്രീതിപ്പെടുത്തുന്ന ആചാരവുമുണ്ട്. ഈ ദേവതയോടുള്ള ആരാധനയായിരിക്കാം സിറിയൽസ് എന്ന പേര് നെല്ല്, ഗോതമ്പ്, ചോളം, ജോവർ, ഓട്സ്, ബാർളിറൈസ് എന്നീ വിളകളെ ചേർത്ത് പറയുന്നത്.
ചെറുധാന്യങ്ങൾ(millets)
തിന, റാഗി, വരക്, പനിവരക്, ചാമ, കുതിരവാലി, മണിച്ചോളം, കമ്പ് എന്നിവയാണ് ചെറുധാന്യങ്ങളിലെ പ്രധാനപ്പെട്ടവ. കാലാവസ്ഥാ വ്യതിയാനത്താലുള്ള ജലദൗർലഭ്യത്തെപ്പോലും അതിജീവിക്കാനുള്ള ശേഷി ചെറുധാന്യങ്ങൾക്കുണ്ട്. International crops Research institute for the semi arid tropics, Hyderabad-ലെ പഠനമനുസരിച്ച് ചെറുധാന്യങ്ങൾക്ക് 46 ഡിഗ്രി സെൽഷ്യസ് ചൂടിനെപ്പോലും അതിജീവിക്കാനുള്ള ശേഷിയുണ്ട്. നെല്ലുപോലുള്ള വിളകൾ നേരിടുന്ന ജലസേചന പ്രശ്നം അതുകൊണ്ട് തന്നെ ചെറുധാന്യകൃഷിക്കില്ല എന്നതും ഇവയുടെ പ്രധാന്യം വർധിപ്പിക്കുന്നു. രോഗ, കീടബാധയും ചെറുധാന്യകൃഷിയിലില്ല. ചെറുധാന്യങ്ങളെ പരിചയപ്പെടാം.
തിന(Italian Millet)
ചൈനക്കാർ വിശുദ്ധസസ്യമായി കണക്കാക്കി വരുന്ന തിനയുടെ ജന്മദേശം ഏഷ്യ തന്നെയാണ്. ആന്ധ്ര, കർണാടക, മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിനകൃഷി ചെയ്തു വരുന്നു. ഉമി കളഞ്ഞ് ചോറുപോലെയും പായസം വെച്ചുമെല്ലാം തിന കഴിക്കാം. വൈക്കോൽ കന്നുകാലി തീറ്റയുമാക്കാം.
റാഗി(Finger millet)
അപ്പവും പുട്ടുമെല്ലാം ഉണ്ടാക്കാൻ റാഗി ഉപയോഗിക്കുന്നു. വിരകി കുട്ടികൾക്കും നൽകാം. കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാൽ ജീവിതശൈലിരോഗങ്ങളെ ചെറുക്കാനും നല്ലതാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്തനാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നിവടങ്ങളിലാണ് മുഖ്യമായും കൃഷിചെയ്യുന്നത്. ചെറിയ തോതിൽ ജലസേചനം നടത്തിയാൽ മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ സൂക്ഷിക്കാം. കാൽസ്യം, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
വരക്(Caudomillet)
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളിലാണ് മുഖ്യമായും വരക് കൃഷി ചെയ്യുന്നത്. മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാൽ വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാൽ കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാൻ. നെല്ല്, ഗോതമ്പ് എന്നിവയ്ക്ക് പകരമായി വരക് ഉപയോഗിക്കുന്നു. പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവയടങ്ങിയിരിക്കുന്നു
ചാമ(little millet)
പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. കഫം, പിത്തം എന്നീ രോഗങ്ങൾക്ക് ചാമ നല്ലതാണ്. പുല്ലരി എന്നും ഇത് അറിയപ്പെടുന്നു. പ്രമേഹരോഗികൾക്കും ചമക്കഞ്ഞി വിശേഷമാണ്. പൊണ്ണത്തടി കുറയ്ക്കാനും നന്ന്. തമിഴ്നാട്ടിലാണ് ചാമകൃഷി കൂടുതലുള്ളത്. കേരളത്തിൽ ചാമകൃഷി അന്യംനിന്നുകൊണ്ടിരിക്കുന്നു. ചാമ ഉപ്പുമാവിനും ഉപയോഗിക്കുന്നു.
കുതിരവാലി(Barnyard millet)
കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈ ചെറുധാന്യകൃഷിയുണ്ട്. ഇതിന്റെ ധാന്യം ചോറുപോലെയോ ചപ്പാത്തിപോലെയോ ഉപയോഗിക്കാം. കന്നുകാലികളെക്കൊണ്ട് ചവിട്ടി മെതിച്ച് ധാന്യശേഖരണം നടത്തുന്നതാണിതിന്റെ പരമ്പരാഗത രീതി.
മണിച്ചോളം(Sorghum)
ലോകത്തെ മുഖ്യ ധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. വരണ്ട പ്രദേശങ്ങളിൽ കൃഷിക്കുന്നമമാണ്. ഉമി നീക്കി അരിയെടുത്ത് വേവിച്ചും പൊടിച്ച് പലഹാരങ്ങളുണ്ടാക്കിയും കഴിക്കാം. ജോവർ എന്നും മണിച്ചോളം അറിയപ്പെടുന്നു. ഫൈബർ കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.
കമ്പ്(Pearlmillet)
പവിഴച്ചോളം എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് മുഖ്യം. ഇന്ത്യയിൽ അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷി ചെയയ്ുന്നു. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. ഒന്നിച്ച് വിളവെടുക്കാതെ, ചിനപ്പുകളുടെ മൂപ്പനുസരിച്ചാണ് പലപ്രാവശ്യമായാണ് കമ്പ് വിളവെടുക്കുന്നത്. സോഡിയം, പൊട്ടാസ്യം, അയേൺ എന്നിവ ഈ ചെറുധാന്യത്തിലടങ്ങിയിരിക്കുന്നു. ബജ്റ എന്നും ഈ കുഞ്ഞൻ ധാന്യം അറിയപ്പെടുന്നു.