പാലക്കാട് നഗരസഭയ്ക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാസുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ കത്തിച്ചനിലയിൽ.. പാലക്കാടൻ കാവി കോട്ടയിലേക്ക് ശോഭാ സുരേന്ദ്രന് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.പാലക്കാട്ട് ബിജെപിയിൽ കനത്ത ഭിന്നത തുടരവെയാണ് ഫ്ലക്സ് കത്തിയ നിലയിൽ കാണുന്നത്. അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും പാലക്കാട് ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ലന്നാണ് റിപ്പോർട്ട്.
മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്. നഗരസഭ കൗൺസിലമാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്